...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ആഘോഷങ്ങള്‍ വെറുമൊരു ആഘോഷമല്ല...

ആഘോഷങ്ങള്‍ വെറുമൊരു ആഘോഷമല്ല...

ഓണം - പെരുന്നാള്‍ ആഘോഷം വിദ്യാലയത്തില്‍.

റംസാന്‍ ആഘോഷം അതിന്റെ പരിസമാപ്തിയില്‍ എത്തുമ്പോഴാണ് മലയാളികളുടെ ആഘോഷമായ ഓണക്കാലം വന്നെത്തുന്നത്.  ദിനാചരണങ്ങളും  ആഘോഷങ്ങളും കുരുന്നുകള്‍ക്ക് മികച്ച അനുഭവമാക്കുന്നതിന് വിദ്യാലയം എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്. പി.ടി.എ യുടെ നേതൃത്വത്തില്‍ ഓണം - പെരുന്നാള്‍ ആഘോഷം സംഘടിപ്പിക്കാന്‍ വിദ്യാലയം തീരുമാനിച്ചപ്പോള്‍ അവ മികവുറ്റ രീതിയില്‍ ഒരുക്കുവാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും  സന്നദ്ധരായി.
ആഗസ്റ്റ്- വെള്ളിയാഴ്ച്ചയാണ് വിദ്യാലയത്തിലെ ഓണം പെരുന്നാള്‍ ആഘോഷം, പൂക്കളം ഒരുക്കല്‍, മൈലാഞ്ചി മത്സരം, ഉറിയടി തുടങ്ങിയ മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കി. പ്രീ-പ്രൈമറി മുതല്‍ 7-ാം തരം വരെയുള്ള കുരുന്നുകള്‍ പൂക്കളമൊരുക്കലീല്‍ സജീവമായി മനോഹരങ്ങളായ പൂക്കളം തീര്‍ക്കാന്‍ കുട്ടികള്‍ വാശിയോടെ മത്സരിച്ചു.

മൈലാഞ്ചി മൊഞ്ച് കുരുന്നുകൈകളില്‍ മനോഹരങ്ങളായ ഡിസൈനുകള്‍ ഒരുക്കി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയായിരുന്നു കുട്ടികള്‍. നിശ്ചിതസമയത്തിനുള്ളില്‍ നയന മനോഹരങ്ങളായ ചിത്രങ്ങള്‍ കൈകളില്‍ നിറഞ്ഞു.

ഉറിയടി മത്സരം ആണ്‍കുട്ടികള്‍ ആഘോഷത്തോടെയാണ് ഏറ്റെടുത്തത്. കണ്ണുകെട്ടി മരകൊമ്പില്‍ കെട്ടിവെച്ചിരിക്കുന്ന മണ്‍കലം തല്ലിപൊട്ടിക്കാന്‍ കുരുന്നുകള്‍ ഏറെ പരിശ്രമിച്ചു. കാഴ്ചക്കാരെ നിര്‍ത്താതെ ചിരിപ്പിച്ചായിരുന്നു കലം പൊട്ടിക്കല്‍ മത്സരം അരങ്ങേറിയത്.

രുചിയുള്ള ആഹാരം...

വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വാദിഷ്ടമായ ആഹാരം ഒരുക്കിയിരിക്കുന്നു. തേങ്ങച്ചോറും ഇറച്ചിക്കറിയും, പായസവും, സാലഡ് , അച്ചാര്‍ എന്നീ വിഭവങ്ങള്‍ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെടുന്നതായിരുന്നു. ആഹാരമൊരുക്കാന്‍ പി.ടി.എ ഭാരവാഹികളും നിരവധി രക്ഷിതാക്കളും വിദ്യാലയത്തില്‍ എത്തിയിരുന്നു. ആഹാരം തയ്യാറാക്കാനും വിതരണംചെയ്യാനുമൊക്കെ രക്ഷിതാക്കള്‍ ഏറെ ആവേശത്തോടെയാണ് പങ്കാളികളായത്.

വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ആഘോഷത്തിന്റെ ഒരുദിനം സമ്മാനിക്കുകമാത്രമായിരുന്നില്ല ഈ ദിനത്തില്‍ കുട്ടികള്‍ക്കൊരുക്കിയ ആഹാരത്തിന്റെ ഒരു പങ്ക് കാടിന്റെ മക്കള്‍ക്ക് നല്‍കാന്‍ സസന്തോഷം നാം തയ്യാറായി.
ചേനപ്പാടിയിലെ ഓണാഘോഷം...

വിദ്യാലയത്തിലെ ആഘോഷം അവസാനിച്ച് നൂറുപേര്‍ക്കുള്ള ആഹാരവും പൂക്കലുമൊക്കെയായി കുട്ടികളും അധ്യാപകരും, പി.ടി.എ അംഗങ്ങളും യാത്രതിരിച്ചത്. കാടിന്റെ മക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ ദുരിത ജീവിതം തള്ളിനീക്കുന്ന ചേനപ്പാടിക്കാരെ കുറിച്ച് മാധ്യമങ്ങളില്‍ വായിച്ച വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം ആദിവാസികളോട് കൂടിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉള്‍കാടിനോട് ചാര്‍ന്ന കോളനിയില്‍ സാഹസപ്പെട്ടാണ് കുട്ടികള്‍ എത്തിയത്. കോളനിയില്‍ വിദ്യാര്‍ത്ഥികള്‍ പൂക്കളം തീര്‍ത്ത ശേഷമാണ് ആദിവാസികള്‍ക്ക് ഓണ സദ്യ നല്‍കിയത്.

മൂപ്പനോടൊപ്പം...

നൂറ്റിയഞ്ച് വയസ് പൂര്‍ത്തിയായ മൂപ്പനായിരുന്നു ചേനപ്പാടിയില്‍ കുട്ടികള്‍ക്ക് കൗതുകമായത്. നല്ല കാഴ്ചശക്തി, ചെവികേള്‍ക്കാം, നടക്കാനും പ്രയാസമില്ല, കുട്ടികളോട് ഏറെനേരം സംസാരിക്കാന്‍ മൂപ്പന്‍ ആവേശമായിരുന്നു. തന്റെ ബാല്യം, വിവാഹം, കാടിന്റെ ദൈവം തുടങ്ങിയ കാര്യങ്ങള്‍ മൂപ്പന്‍ കുട്ടികളോട് പങ്കുവെച്ചു.
കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സജികുമാര്‍ രായിരോത്ത് ഓണാഘോഷം ഉത്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് സി. ഷൗക്കത്തലി, പി.ടി.എ അംഗം നജീബ് ബാബു, അയ്യൂബ്, മാതൃഭൂമി ലേഖകന്‍ ശിഹാബുദ്ദീന്‍ കാളികാവ്, പ്രാദേശിക ചാനല്‍ പ്രവര്‍ത്തകന്‍ കൃഷ്ണകുമാര്‍, മനോരമ ലേഖകന്‍ അനന്തു കൃഷ്ണന്‍ അധ്യാപകരായ ബാബു ഫ്രാന്‍സിസ്, തേജസ് രവി, റസിയ സി.എച്ച്, രജീഷ്, മുരളീകൃഷ്ണന്‍, ജുവൈരിയ, ഷാക്കിറ എന്നിവര്‍ ചേനപ്പാടിയില്‍ എത്തി.

കാടിന്റെ മക്കളുടെ ജീവിതം നേരിട്ടറിയുന്നതിന് അതിന്റെ ഓര്‍മകള്‍ പ്രയാസങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം പകരാന്‍ ആയ സന്തോഷത്തിലാണ് ഞങ്ങള്‍ കോളനിയില്‍ നിന്ന് പടിയിറങ്ങിയത്.