...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

നിയമ പാലകര്‍ക്ക് സ്നേഹപൂര്‍വ്വം.....

നിയമ പാലകര്‍ക്ക് സ്നേഹപൂര്‍വ്വം.....

പ്രിയപ്പെട്ട കാളികാവിലെ പോലീസുകാരെ,
ഞങ്ങളെ തേടി,ഞങ്ങളുടെ കുടുംബങ്ങളെ തേടി...
ലഹരി വസ്തുക്കളുമായി വന്ന്
നമ്മുടെ നാടിന്റെ സമാധാനം തകര്‍ക്കാന്‍
നോക്കിയ കുറ്റവാളികളെ പിടികൂടിയ നിങ്ങള്‍ക്ക്
ഞങ്ങളുടെ അഭിനന്ദനങ്ങള്‍.........
                               കാളികാവ് ബസാര്‍ സ്കൂളിലെ കുട്ടികള്‍.....
                 ജൂലൈ 25ന് രാവിലെ വന്‍ കഞ്ചാവ് വേട്ടയുടെ വാര്‍ത്തകേട്ടാണ് നാടുണര്‍ന്നത്. കാളികാവ്, കരുവാരകുണ്ട്, പുല്ലങ്കോട്, ചോക്കാട് പ്രദേശങ്ങളില്‍ വിറ്റഴിക്കാനായി എത്തിയ 16 കിലോ കഞ്ചാവാണ് കാളികാവ് പോലീസ് പിടിച്ചെടുത്തത്. വിദ്യാര്‍ത്ഥികളെയടക്കം ഈ റാക്കറ്റില്‍ കണ്ണികളാക്കി ഉപയോഗപ്പെടുത്തുകയാണിവര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു നാടിന്റെ യുവത്വത്തെ ലഹരിക്കടിമയാകാനുള്ള ശ്രമത്തെ ഇല്ലാതാക്കാന്‍ നമ്മുടെ പ്രദേശത്തെ നിയമപാലകര്‍ക്കായി...
ഈ സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് വിദ്യാലയത്തിലെ കുരുന്നുകള്‍ (മാതൃഭൂമി, സീഡ് ക്ലബ്ബിലെ കുട്ടിപോലീസ്) കാളികാവ് പോലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തുകയും പോലീസ് സേനയെ അനുമോദനങ്ങള്‍ അറിയിക്കുകയും ചെയ്തത്. സീഡ്പോലീസ് ക്യാപ്റ്റന്‍ ആസിഫ്. ഇ എസ്. ഐ പി. രാധാകൃഷ്ണന് പൂച്ചെണ്ട് കൈമാറി. ദില്‍റൂബ. സി മിഠായിയും വിതരണം ചെയ്തു.

എസ്. ഐ പി. രാധാകൃഷ്ണനോടൊപ്പം എ.എസ്.ഐ ചാത്തുകുട്ടി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, മോഹന്‍ദാസ്, കരീം, സിവില്‍ പോലീസ് ഓഫീസര്‍ ഷാഫി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു.

വളരെ നല്ല അനുഭവമാണ് ഈയൊരു സന്ദര്‍ശനത്തിലൂടെ കുട്ടികള്‍ക്ക് ലഭിച്ചത്. പോലീസ് സ്റ്റേഷനും അവിടുത്തെ പ്രവര്‍ത്തനങ്ങളും മനസ്സിലാകുന്നതിനൊടൊപ്പം 'സാമൂഹ്യ നന്മ' വളര്‍ത്തല്‍ നിയമപാലകര്‍ എത്രമാത്രം സഹായകമാണെന്ന് മനസ്സിലാക്കാനും സാധിച്ചു.

2012, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

വീരജവാന് വിദ്യാലയത്തിന്റെ ആദരം

വീരജവാന് വിദ്യാലയത്തിന്റെ ആദരം...
കാര്‍ഗില്‍ യുദ്ധം ഇന്ത്യന്‍ ജനതക്ക് മറക്കാനാകാത്തതാണ്. ഇന്ത്യയുടെ മണ്ണില്‍ പാക് അധീശ്വത്വത്തെ ചെറുത്ത് തോല്‍പ്പിച്ച് സ്വന്തം രാജ്യത്തിന്റെ വിജയത്തിനുവേണ്ടി പൊരുതി മരിച്ച ജവാന്‍മാരുടെ വീരസ്മരണ കൂടി ജൂലൈ 26ന് കാര്‍ഗില്‍ വിജയദിനാഘോഷം സംഘടിപ്പിക്കുമ്പോള്‍ നമ്മുക്കു മുന്നിലുണ്ടാകും.

നമ്മുടെ പ്രദേശത്തിനും, വിദ്യാലയത്തിനും ഓര്‍മകളില്‍ നിന്ന് മായ്ക്കാനാകാത്ത വേരാണ് വീര ജവാന്‍ അബ്ദുല്‍ നാസറുടേത്. 1999 ല്‍ കാര്‍ഗില്‍ മലനിരകളില്‍ ശത്രുപക്ഷത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വീരജവാന്‍ കാര്‍ഗില്‍ യുദ്ധവിജയത്തിന് 2 ദിവസം മുന്‍പാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ ഈ സംഭവം.

1976ല്‍ പൂതോകോട്ടില്‍ മുഹമ്മദിന്റെയും ഫാത്തിമ സുഹ്റയുടെയും മകനായി ജനിച്ച അബ്ദുല്‍ നാസര്‍ കാളികാവ് ബസാര്‍ സ്കൂള്‍, CHS അടക്കാകുണ്ട്, മാര്‍ത്തോമ കോളേജ് ചുങ്കത്തറ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1997 ലാണ് ഇന്ത്യന്‍ മിലിട്ടറിയില്‍ RFN ക്ലാര്‍ക്കായി അബ്ദുല്‍ നാസര്‍ ജോലിയില്‍ പ്രവേശിച്ചത് 2വര്‍ഷങ്ങള്‍ക്ക് ശേഷം 1999 ല്‍ ആണ് നാസര്‍ കൊല്ലപ്പെട്ടത്.

13 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു ജൂലൈ 26 കടന്നുവരുമ്പോള്‍ കാര്‍ഗില്‍ വിജയത്തിന്റെയും വീരജവാന്‍ അബ്ദുള്‍ നാസറിന്റെ ജീവത്യാഗത്തിന്റെ ഓര്‍മകളും ഈ നാടിന്റെ മുന്നിലുണ്ടാവണം. ഈ സംഭവങ്ങളെ വിദ്യാര്‍ത്ഥികളിലൂടെ മുന്നില്‍ എത്തിക്കുന്നതിനും, ദേശസ്നേഹം വളര്‍ത്തുന്നതിന് സഹായകവുമായ തരത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ മാറ്റിയെടുക്കാനാണ് ഒരനുസ്മരണ പരിപാടി വിദ്യാലയം സംഘടിപ്പിച്ചത്.

അബ്ദൂല്‍ നാസറിന്റെ മാതാവ് ഫാത്തിമ സുഹ്റ വിദ്യാലയത്തിലെത്തുകയും പ്രത്യേകമായി തയ്യാറാക്കിയ അബ്ദൂല്‍ നാസര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. അധ്യാപകരും, വിദ്യാര്‍ത്ഥികളും വീരജവാന്റെ ഓര്‍മക്കു മുന്നില്‍ ഒരുപിടി പുഷ്പങ്ങള്‍ അര്‍പ്പിച്ചു.

ഹെഡ്മാസ്റ്റര്‍ എന്‍. ബി. സുരേഷ് കുമാര്‍ അബ്ദുല്‍ നാസര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി. എച്ച്. റസിയ, അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.

ഈയൊരു ദിനം വിദ്യാലയത്തിനും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ അഭിമാനം നല്‍കുന്നതായിരുന്നു. തന്റെ രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ഒരു ധീരന്‍ തങ്ങളുടെ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു... തങ്ങളുടെ സഹോദരനായിരുന്നു...

- ജയ് ഹിന്ദ് -